FUN FILLED Knanaya WEDDING - ക്നാനായ വിവാഹം

  Knanaya Community has special customs in connection with their marriage. The wedding ceremonies stress that marriage is not just a sacrament and contact between the man and the woman, but an entering into a contract and a relationship between the families of the bride and bridegroom.

Knanaya Community is a very distinct ethnic and religious group whose ancestry traces back to Abraham. Knanaya Christians, a hybrid people of Indian and Jewish descent, carved a unique niche for themselves in India. They developed a style of life that was borrowed from both their jewish and Indian progenitors but jelled into something that was essentially their own. Knananites continue to be an endogamous community.

വിവാഹ ചടങ്ങുകളിൽ പുരാതനകാലം മുതൽ വ്യത്യസ്തതയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിഭാഗമാണ് കേരളത്തിൽ കസ്തവ വിഭാഗമായ ക്നാനായ സഭ. സ്വവംശ വിവാഹനിഷ്ടകർശനമായി പിന്തുടരുന്ന ക്നാനായ വിഭാഗത്തിന്റെ വിവാഹ ചടങ്ങുകൾ കൗതുകം നിറഞ്ഞതും ഒപ്പം വ്യത്യസ്തവുമാണ്. കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷമായാണ് ക്നാനായ വിഭാഗം വിവാഹത്തെ കാണുന്നത്. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണു സങ്കൽപ്പം. അത്യാഥാർത്ഥമാക്കുന്ന രീതിയിലാണ് ക്നാനായ കല്യാണങ്ങൾ.

BETROTHAL 

കത്തോലിക്ക പാരമ്പര്യം പിന്തുടരുന്നവയാണ് ക്നാനായ സഭയിലെ വിവാഹ നിശ്ചയവും.വരനും വധുവും മാത്രമല്ല ഇരുവരുടേയും ബന്ധുജനങ്ങളും ചടങ്ങിൽ സംബന്ധിക്കും. ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാർത്ഥനകളും പുരാതന പാട്ടുകളുമുണ്ട്. ക്നാനായ ചടങ്ങുകളിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകിച്ച് കാരണവന്മാർക്ക് പ്രത്യേക സ്ഥാനമാണുള്ളത്. വധൂവരൻമാരുടെ അമ്മാവൻമാർ കൈകൊടുത്ത് ആശ്ലേഷിക്കുന്ന ചടങ്ങാണ് ആദ്യം . വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ ചുമതലയേറ്റെടുക്കുന്നതിന്റെ സൂചനയാണിത്. വിവാഹനിശ്ചയ ദിനം പള്ളിയിലെ ചടങ്ങിനുശേഷം ഭക്ഷണത്തിനായെത്തുമ്പോൾ മറ്റു വിവാഹ നിശ്ചയങ്ങളിൽ നിന്ന് വിഭിന്നമായ ഒരു ആചാരം ആരെയും അത്ഭുതപ്പെടുത്തും. പെണ്ണിന്റെ അമ്മാവൻ ഒരു കിണ്ടിക്കകത്ത് വെള്ളവുമായെത്തി വരന്റെ അമ്മാവന് കൈകഴുകാൻ ഒഴിച്ചുകൊടുക്കും.

MYLANCHI IDEEL AND CHANTHAM CHAARTHU

 ക്നാനായ വിവാഹങ്ങളുടെ മറ്റൊരു പ്രത്യേകത വിവാഹത്തിന്റെ തലേദിവസം വീടുകളിൽ നടത്തുന്ന ചടങ്ങുകളാണ്. വരന്റെ വീട്ടിൽ ചന്തംചാർത്തലും വധുവിന്റെ വീട്ടിൽ മൈലാഞ്ചിയിടൽ ചടങ്ങുമാണ് തലേദിവസം അരങ്ങേറുക. പരമ്പരാഗതമായി പിന്തുടരുന്ന ഈ ചടങ്ങുകൾക്ക് ആധുനിക കാലത്തും മാറ്റമില്ല. മുൻകാലങ്ങളിൽ 16-17 വയസിൽ വിവാഹം നടത്തുന്ന പതിവുണ്ടായിരുന്നതിനൽ ആദ്യമായി വരനെ ക്ഷൗരം ചെയ്ത് ഭംഗിയാക്കുന്നതിന്റെ ഭാഗമായാണ് ചന്തംചാർത്തൽ ചടങ്ങു നടത്തിയിരുന്നത്. പ്രതീകാത്മകമായാണെങ്കിലും ഇന്നും ഇതു തുടരുന്നുണ്ട്. പുരാതനപാട്ടുകളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങുകൾ. വരനെ പ്രത്യേകം തയറാക്കിയ പീഠത്തിൽ ഇരുത്തിയ ശേഷം ക്ഷരകൻ ചടങ്ങിൽ സംബന്ധിക്കാനെത്തുന്നവരോടു മൂന്നു തവണ അനുവാദം ചോദിച്ച ശേഷമാണ് ചടങ്ങു നടത്തുക. ചടങ്ങിനു ശേഷം കുളിച്ച് പുതിയ വസ്ത്രം ധരിച്ചെത്തുന്ന വരനെ വീണ്ടും വരന്റെ അളിയൻ പീഠത്തിൽ ഇരുത്തും. തുടർന്നാണ് മധുരം വയ്ക്കൽ ചടങ്ങ്. പ്രത്യേകം തയാറാക്കിയ വെൺപാച്ചോർ വരന്റെ അപ്പാപ്പൻ അല്ലെങ്കിൽ പേരപ്പൻമാർ വരന് നൽകുന്നതാണിത്. തലയിൽ പ്രത്യേക രീതിയിൽ തോർത്ത് കെട്ടി സഭയിലുളളവരോട് മൂന്ന് തവണ അനുവാദം ചോദിച്ചാണ് മധുരം വയ്ക്കൽ ചടങ്ങു നടത്തുന്നത്. ഇതേദിവസം വധുവിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങ് മൈലാഞ്ചിയിടൽ എന്നാണറിയപ്പെടുന്നത്. പെൺകുട്ടിയുടെ സഹോദരിമാർ ചേർന്ന് പ്രത്യേക പീഠം തയാറാക്കി പെണ്ണിനെ പീഠത്തിലേക്ക് ആനയിക്കും. വധു ഗൃഹത്തിലെ തലേദിവസത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. സഭയിൽ മൂന്നു തവണ അനുവാദം ചോദിച്ച ശേഷം വധുവിന്റെ വല്യമ്മമാർ ചേർന്ന് മൂന്നുതവണ മൈലാഞ്ചി ഇടുന്നതാണ് ഈ ചടങ്ങ്. ചടങ്ങിനു ശേഷം വസ്ത്രം മാറിവരുന്ന പെണ്ണിന് മധുരം നൽകും.

THALI 

ക്നാനായ വിവാഹ കൂദാശയിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും വരൻ വധു വിന്റെ കഴുത്തിലണിയിക്കുന്ന താലിക്ക് വ്യത്യാസമുണ്ട്. ഏഴുകൂദാശകളെയം പിതാവും പുത്രൻ പരിശുദ്ധാത്മാവ് എന്നതിനെ സൂചിപ്പിക്കുന്ന 21  മുത്തുകൾ ചേർത്ത കുരിശുള്ള താലിയാണ് വിവാഹത്തിന് ഉപയോഗിക്കുക. വിരിപ്പാവു സാരിയിൽ നിന്നുള്ള ഏഴു നൂലുകൾ കൊണ്ടുള്ള ചരടിലാണ് താലി കോർക്കുന്നത്. സുറിയാനി ഭാഷയിലുളള പെരുമറിയം എന്ന ഗാനം ആലപിച്ച് വിവാഹം ആശീർവദിക്കുന്ന വൈദികരുടെ ഭാഗത്തുനിന്നു പ്രത്യേക ആശീർവാദം നൽകുന്ന പാരമ്പര്യവും സഭയിലുണ്ട്.

NADAVILI 

വിവാഹശേഷം സ്വീകരണസ്ഥലത്തേക്ക് മൂന്നുതവണ നടവിളിച്ചാണ് വധൂവരൻമാരെ ആനയിക്കുക.വരനെയും വധുവിനെയും നടുവിൽ നിർത്തി കാരണവൻമാരെല്ലാം ചേർന്നാണ് നടവിളിക്കുക. ചിലസ്ഥലങ്ങളിൽ മൂന്നാമത്തെ നടവിളിയോടെ വരനെയും വധുവിനെയും ബന്ധുക്കളെല്ലാം ചേർന്ന് എടുത്തുകൊണ്ടു പോകുന്ന ചടങ്ങുമുണ്ട്.

VAZHUPIDUTHAM AND KACHATHAZHUKAL 

സ്വീകരണവേദിയിലും പ്രത്യേക ചടങ്ങുകളുണ്ട്. കച്ച തഴുകൽ, വാഴുപിടുത്തം എന്നിവയാണിത്. വാഴുപിടുത്തമെന്നത് പെൺകുട്ടിയുടെ മാതാവ് വരന്റെയും വധുവിന്റെയും തലയിൽ കൈവച്ച് വാഴ്ത്താരു എന്ന പുരാതന ഗാനം ആലപിച്ച് വധൂവരന്മാരെ അനുഗ്രഹിക്കുന്നതാണ്. പെൺകുട്ടിയുടെ അമ്മയെ സമ്പന്ധിച്ചിടത്തോളം ഏറെ വൈകാരികമായ നിമിഷം കൂടിയാണിത്. ഈ സമയം മാതാവ് ദൈവാനുനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥിക്കും. വേദിയിൽ നിന്നുകൊണ്ട് സഭയിലുള്ളവരോട് അനുവാദം വാങ്ങിയാണ് ഈ ചടങ്ങും നടത്തുക. വിവാഹത്തോടനുബന്ധിച്ച് അടുത്ത ബന്ധുക്കൾക്കെല്ലാം പുതിയ വസ്ത്രങ്ങൾ നൽകുന്ന ചടങ്ങാണ് കച്ചതഴുകൽ. വിവാഹ ദിനത്തിലെ ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകുന്നതു വരന്റെ കുടുംബമാണ്.

നല്ല കാൽ പാദങ്ങൾക്ക്

 നല്ല കാൽ പാദങ്ങൾക്ക് 

* നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകുക. 
* പാദരക്ഷകൾ ധരിക്കാതെ ദിവസവും കുറെ സമയമെങ്കിലും നടക്കുക.
* കഴിയുന്നതും ഫ്ളാറ്റ് ഹീൽസുള്ള പാദരക്ഷകൾ ധരിക്കുക. 
* ഓപ്പൺ ലതർ ഷൂസ് സാൻഡൽസ് തുടങ്ങിയവ ഉപയോ ഗിക്കുന്നതാണ് നല്ലത്. 
* അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ ഹീൽസുള്ള ഷൂസ് ഉപയോ ഗിക്കരുത്. 
* പാദരക്ഷകൾ വൈകുന്നേരങ്ങളിൽ വാങ്ങുക.
* കാൽപ്പാദത്തെക്കാൾ ഒരിഞ്ച് നീളമുള്ള പാദരക്ഷകൾ വാങ്ങുക.
* പ്ലാസ്റ്റിക്ക് ഷൂസ് വാങ്ങരുത്.
* ഇടുങ്ങിയ പാദരക്ഷകൾ കൂടുതൽ സമയം ധരിക്കരുത്. ഇവ രക്തയോട്ടത്തെ മന്ദീഭവിപ്പിക്കും.
വേനലിനെ ചെറുക്കാൻ  18 കൽപ്പനകൾ
1. സാധാരണയായി വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കുമെന്നതുകൊണ്ട് രാവിലെ പത്തുമുതൽ വൈകിട്ട് നാലുമണിവരെ ശരീരത്തിന് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
2. ക്ഷീണമുണ്ടാവുമ്പോൾ കണ്ണുകളിൽ റോസ് വാട്ടർ തളിക്കുക. നവോന്മേഷം വീണ്ടെടുക്കാം. 
3. തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപ്പം ചെറുനാരങ്ങാനീര്, പുതിനയില, തേൻ എന്നിവ ചേർത്ത് കുടിക്കുക. വേനൽചൂടിനെ അതിജീവിക്കാനുള്ള ബെസ്റ്റ് ജ്യൂസാണിത്. 
4. വാട്ടർകൂളറിൽ രാമച്ചവേര് വെച്ചാൽ കാറ്റിന് കുളിർമ്മയും നല്ല സുഗന്ധവുമുണ്ടാവും. 
5. ലൈറ്റുകൾ, കമ്പ്യൂട്ടർ, സ്റ്റീരിയോ, ടി.വി. എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വെച്ചാൽ മുറിയിലെ അനാവശ്യമായ ചൂട് കുറയും. 
6. നിത്യവും ഭക്ഷണത്തിൽ പാവയ്ക്കാ ഉൾപ്പെടുത്തിയാൽ വേനൽക്കാലത്ത് സർവ്വസാധാരണമായിട്ടുണ്ടാവുന്ന ഉദരസംബന്ധമായ ഇൻഫെക്ഷനുകളെ തടയാം . 
7. ടൂവീലറിൽ പതിവായി യാത്രചെയ്യുന്നവർ വീട്ടിൽ തിരിച്ചെത്തിയാലുടൻ അൽപ്പം തൈരും തേനും കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖചർമ്മം കറുക്കുകയില്ല.
8. ചെറുനാരങ്ങാനീരിനോടൊപ്പം പഞ്ചസാരയ്ക്ക പകരം ഉപ്പു ചേർത്ത് കുടിച്ചാൽ ദാഹം ശമിക്കും. 
9. ദിവസവും ഒരു കപ്പ് പാൽ കുടിച്ചാൽ ഉഷ്ണത്താൽ ശരീരത്തിലുണ്ടാവുന്ന അസ്വസ്തത കുറയും. 
10. തൈര് പാത്രത്തിൽ ഒരു ചെറിയ കഷണം തേങ്ങാ ഇട്ടുവെച്ചാൽ തൈര് അധികം പുളിക്കാതിരിക്കും .
11. ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളമൊഴിച്ച ശേഷം മണ്ണ് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിവെച്ചാൽ ചെടിയിൽ ഈർപ്പം നിലനിൽക്കും. 
12. കിടക്കമുറി കുളിർമ്മയുള്ളതാക്കാൻ ഒരു പൊടിക്കെ. ഫാനിൽ ഒരു ഈറൻ തുണി (കൊടി) കെട്ടിയിട്ട് ഫാൻ ഓൺ ചെയ്യുക. മുറിക്കുള്ളിൽ കുളിര് പടരും. 
13. ടെറസ്സിൽ ചെടികൾ വെച്ചാൽ വീടിനകത്ത് കുളിർമ്മയുണ്ടാവും.  14. ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവ് അരച്ച ഉടൻ തന്നെ ഫ്രിഡ്ജിൽ എടുത്തുവെയ്ക്കുക. ആവശ്യത്തിനുള്ള മാവുമാത്രം എടുത്ത് പുളിപ്പിച്ചാൽ മാവ് ഈ വേനൽക്കാലത്ത് നാലുദിവസംവരെ പുളിക്കാതിരിക്കും.
15. വീട്ടമ്മമാർ കൂടുതൽ ആയാസമുള്ള ജോലികൾ അതിരാവിലെയോ വൈകിട്ടോ ചെയ്യുക.
16. വിയർപ്പ് കുരു, ഉഷ്ണക്കുരു എന്നിവയിൽ പന നൊങ്കിന്റെ മാംസഭാഗംകൊണ്ട് തേച്ചാൽ കുരുക്കൾ പെട്ടെന്ന് മാറും. 
17. വിയർപ്പുകുരു വന്നാൽ കുളിക്കുന്നതിനുമുമ്പായി മോര് തടവി ഉണങ്ങിയശേഷം കുളിച്ചാൽ വിയർപ്പുകുരു ഉണ്ടാവില്ല. 
18. വേനൽക്കാലത്ത് വീട്ടിലെ ചെടികൾക്ക് നിർബന്ധമായും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കണം.  

കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം

 കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം

മുടികൊഴിച്ചിൽ എങ്ങനെ തയാം? 
 നെല്ലിക്കയും നാരങ്ങാനീരും ചേർത്ത് അരയ്ക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിക്ക് നീളവും കറുപ്പും നൽകുന്നു. 
തുടർച്ചയായി ഹെന്ന ചെയ്യുന്ന ഒരാളുടെ തലമുടിക്ക് ചുവപ്പുനിറം കിട്ടും ഈ നിറം കൂടുതലായി കിട്ടാൻ ചിലർക്ക് ആഗ്രഹം ഉണ്ട് അതിന് ചെയ്യേണ്ട കാര്യങ്ങൾ? 
 ഹെന്ന നമ്മുടെ മുടിക്ക് ഡെ ആയി ഉപയോഗിക്കാം. ഇതിന്റെ കൂടെ കുറച്ച് വാൾനട്ട് പേസ്റ്റ് അരച്ചുചേർക്കുക. ഇത് നിങ്ങളുടെ മുടിക്ക് കളർകൂട്ടി നല്ല കണ്ടീഷനായി കിട്ടുന്നു. 
ഹെന്ന ഇടുമ്പോൾ ജലദോഷം വരുന്നു എങ്ങനെ തടയാം?  
  ഹെന്നയുടെ മിക്സറിൽ രണ്ടുമൂന്നു ഗ്രാമ്പു പൊടിച്ചിട്ടാൽ ജലദോഷം തടയാൻ സാധിക്കും. 
ജീവനില്ലാത്ത മുടിയ്ക്ക് എങ്ങനെ തിളക്കം ലഭിക്കും ? 
 100 ml ലൈറ്റായിട്ടുള്ള ചായയിൽ മുക്കാൽ ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടും.  
മുടിക്ക് ബർഗണ്ടി കളർ എങ്ങനെ വരുത്താം കെമിക്കൽ ഒന്നും ഉപയോഗിക്കാതെ? 
 രണ്ട് മൂന്ന് ടീസ്പൂൺ തേയില, ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കരിങ്ങാലിപ്പൊടി എന്നിവ തിളപ്പിച്ച് അതിലേയ്ക്ക് രക്തചന്ദനപൊടി ഇട്ടുവയ്ക്കുക. ഈ ചുവന്ന വെള്ളത്തിൽ ഹെന്നപൗഡർ, രണ്ട് ടീസ്പ്പൂൺ കടുക്എണ്ണ, ഒരു ടീസ്പൺ യൂക്കാലിപ്റ്റസ്റ്റ് ഇതെല്ലാം മിക്സ് ചെയ്ത് മുടിയിൽ തേച്ച് രണ്ട് മണിക്കൂർ ഇരിക്കുക എന്നിട്ട് നന്നായി കഴുകുക. 
ത്വക്കിലെ ഭംഗിയും ആരോഗ്യവും നില നിർത്തുന്നതെങ്ങനെ?
ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം കുറയുന്നതുമൂലം തൊലിയിൽ ചുളിവുകൾ ഉണ്ടാകുന്നു. ശുദ്ധവായു ഉള്ളിലേക്കു കടന്നുവരുന്നതിനായി ജനൽപാളികൾ തുറന്നിട്ടുവേണം ഉറങ്ങേണ്ടത്. ത്വക്കിന്റെ പ്രസരിപ്പ് നിലനിർത്താൻ ഇത് ആവശ്യമാണ്.  
സൂര്യരശ്മികൾ ചർമ്മത്തിനേൽക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം? 
 സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ചെറുപ്രായം മുതൽതന്നെ സൺക്രീം ലോഷൻ ഉപയോഗിക്കുക. വൈകുന്നേരം കുളികഴിഞ്ഞാൽ അൽപ്പം വെള്ളമയത്തോടെ തന്നെ മോയിസ്ചറൈസർ പുരട്ടുക. സൺക്രീം പുരട്ടുമ്പോൾ പുറത്തുപോകുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടണം. പുറത്തുപോയാലും ഈ ലോഷൻ നമ്മൾ കരുതിയിരിക്കണം. ഇടവിട്ട് എല്ലാ രണ്ട് മണിക്കൂറിലും ഇത് പുരട്ടണം . 
പാൽകൊണ്ട് ചർമ്മത്തിനെ എങ്ങനെ സംരക്ഷിക്കാം? 
 കാൽസ്യം കൂടുതൽ അടങ്ങിയിരിക്കുന്നത് പാലിലും പാൽഉൽപ്പന്നങ്ങളിലുമാണ്. പാൽ നല്ലൊരു ക്ലെൻസർ ആണ്. പുറത്തുപോകുന്നതിനുമുമ്പ് പാൽ വച്ച് നന്നായി മസാജ് ചെയ്തതിനു ശേഷം തുടയ്ക്കുകയാണെങ്കിൽ വൃത്തിയായികിട്ടുകയും ചർമ്മം മൃദുലവും മിനുസവും ആയികിട്ടും. പാലും ഉപ്പും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് പുഷ്പദളത്തിന്റെ മാർദ്ദവവും പട്ടു പോലെ മിനുസവും കിട്ടും.
മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ നമുക്ക് എത്ര പരിധി വരെ മാറ്റാൻ സാധിക്കും?
പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ചെറുപ്രായം മുതൽ സൺക്രീം ലോഷൻ ഉപയോഗിക്കുക. ഏതു പാക്കും ക്രീമും മുഖത്ത് 20 മിനിട്ടിൽ കൂടുതൽ വയ്ക്കാൻ പാടില്ല. മുട്ട കൊണ്ടുള്ള ക്രീമുകൾ ഉപയോഗിച്ച് ചുളിവുകൾ മാറ്റാം.  വെള്ളരിക്ക ജ്യൂസ്, മുട്ടയുടെ വെള്ള, നാരങ്ങാനീര്, ബാന്റി, സോഡിയം ബെൻസ് ഓയിൽ ഇവയെല്ലാം മിശ്രിതം പോലെ ആക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് ആവശ്യംപോലെ ഉപയോഗിക്കുക

ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്

 ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്

ചെരുപ്പ് വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത് നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറേയില്ല. എഴുപത്തഞ്ച് ശതമാനം പേരും മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ മാത്രം നോക്കി കാലിന് പൊരുത്തപ്പെടാത്ത ചെരുപ്പുകളാണ് വാങ്ങി ധരിക്കുന്നത്. കഴുത്തു വേദന മുതൽ കാലുവേദന വരെയുള്ള സകല വേദനകൾക്കും കാരണം ഇതാണെന്നതാണ് സത്യം.  കാലുകൾക്ക് പൊരുത്തമുള്ള ചെരുപ്പുകൾ, കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല കഴുത്ത്, മുതുക്, കാലിലെ എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വളരെ അത്യന്താപേക്ഷിതമാണ്. ഹൈഹീൽ ധരിക്കുന്നവർക്ക് അതുകൊണ്ടുള്ള ദോഷഫലങ്ങൾ ഏറെയാണെന്ന് . 
 നമ്മുടെ പാദപദേശം എപ്പോഴും തറയുമായി ഒട്ടിയിരിക്കുന്ന രീതിയിലായിരിക്കണം. എന്നാൽ ഹീൽഡ് ചെരുപ്പോ ഷൂവോ ധരിക്കുമ്പോൾ കഴുത്തുമുതൽ പാദംവരെയുള്ള എല്ലുകളുടെ ഷേപ്പ് മാറുന്നു. വളഞ്ഞിരിക്കുന്ന നട്ടെല്ലിനെ അത് ഒന്നുകൂടി വളച്ച് അതിന്റെ സാധാരണ ഘടനയെ മാറ്റുന്നു. അതിന്റെ ലക്ഷണമായി കഴുത്തുമുതൽ മുതുക് വരെ വേദനയുണ്ടാവാം. അടുത്തതായി ഹീൽഡ് നൽകുന്ന സമ്മർദ്ദത്താൽ ഇടുപ്പ്, മുട്ട്, പാദങ്ങൾ എന്നിവയുടെ സന്ധികൾ എന്നിങ്ങനെ എല്ലാറ്റിനും സമ്മർദ്ദം വർദ്ധിച്ച് ആ എല്ലുകളുടെ തേയ്മാനവും വർദ്ധിക്കുന്നു. മൂന്നാമതായി കണങ്കാലിന്റെ പ്രദേശത്തിനും കേട് സംഭവിച്ച് അതിന്റെ തുടർച്ചയായി തുടകളിലും വേദനയുണ്ടാവുന്നു. ഹീൽഡ് ചെരുപ്പുകളുടെ മുൻവശം മിക്കവാറും കുറുകിയതായിരിക്കും. അതുകൊണ്ട് കാലിന്റെ പെരുവിരൽ ഒരു വശത്തേക്ക് തിരിയും. അതായത് വലതു കാലിന്റെ പെരുവിരൽ വലതുഭാഗത്തേക്കും ഇടതുകാലിന്റെ പെരുവിരൽ ഇടതുഭാഗത്തേക്കും തിരിയും. ഒപ്പം
പെരുവിരലിന്റെ അടുത്ത് വേദനയുണ്ടാക്കുന്ന കട്ടിയും ഉണ്ടാകാം. പിന്നെ സാധാരണ ചെരുപ്പു പോലും ധരിക്കാൻ കഴിയാത്ത അവസ്ഥയാവും. ഇങ്ങനെ തിരിഞ്ഞു പോയ പെരുവിരലുകളെ കറക്ഷൻ സർജറി കൊണ്ടും വയർ കൊണ്ടോ കെട്ടിയും മാത്രമേ നേരെയാക്കാൻ കഴിയുകയുള്ളു. ഹൈഹീലുകൾ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് നമ്മുടെ നടിമാർ, മോഡലുകൾ എന്നിവർ മേൽപ്പറഞ്ഞ ദോഷങ്ങൾ സഹിക്കയാണ്. നമ്മുടെ നടിമാരെയും മറ്റ് പ്രശസ്തകളേയും അനുകരിച്ചുകൊണ്ട് ഹൈഹീൽഡുകളോട് പ്രേമം പുലർത്തുന്ന സാധാരണക്കാരായ യുവതികൾ ഇത് ധരിക്കുന്നത്

ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്

ചെരുപ്പ് വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത് നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറേയില്ല. എഴുപത്തഞ്ച് ശതമാനം പേരും മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ മാത്രം നോക്കി കാലിന് പൊരുത്തപ്പെടാത്ത ചെരുപ്പുകളാണ് വാങ്ങി ധരിക്കുന്നത്. കഴുത്തു വേദന മുതൽ കാലുവേദന വരെയുള്ള സകല വേദനകൾക്കും കാരണം ഇതാണെന്നതാണ് സത്യം.  കാലുകൾക്ക് പൊരുത്തമുള്ള ചെരുപ്പുകൾ, കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല കഴുത്ത്, മുതുക്, കാലിലെ എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വളരെ അത്യന്താപേക്ഷിതമാണ്. ഹൈഹീൽ ധരിക്കുന്നവർക്ക് അതുകൊണ്ടുള്ള ദോഷഫലങ്ങൾ ഏറെയാണെന്ന് . 
 നമ്മുടെ പാദപദേശം എപ്പോഴും തറയുമായി ഒട്ടിയിരിക്കുന്ന രീതിയിലായിരിക്കണം. എന്നാൽ ഹീൽഡ് ചെരുപ്പോ ഷൂവോ ധരിക്കുമ്പോൾ കഴുത്തുമുതൽ പാദംവരെയുള്ള എല്ലുകളുടെ ഷേപ്പ് മാറുന്നു. വളഞ്ഞിരിക്കുന്ന നട്ടെല്ലിനെ അത് ഒന്നുകൂടി വളച്ച് അതിന്റെ സാധാരണ ഘടനയെ മാറ്റുന്നു. അതിന്റെ ലക്ഷണമായി കഴുത്തുമുതൽ മുതുക് വരെ വേദനയുണ്ടാവാം. അടുത്തതായി ഹീൽഡ് നൽകുന്ന സമ്മർദ്ദത്താൽ ഇടുപ്പ്, മുട്ട്, പാദങ്ങൾ എന്നിവയുടെ സന്ധികൾ എന്നിങ്ങനെ എല്ലാറ്റിനും സമ്മർദ്ദം വർദ്ധിച്ച് ആ എല്ലുകളുടെ തേയ്മാനവും വർദ്ധിക്കുന്നു. മൂന്നാമതായി കണങ്കാലിന്റെ പ്രദേശത്തിനും കേട് സംഭവിച്ച് അതിന്റെ തുടർച്ചയായി തുടകളിലും വേദനയുണ്ടാവുന്നു. ഹീൽഡ് ചെരുപ്പുകളുടെ മുൻവശം മിക്കവാറും കുറുകിയതായിരിക്കും. അതുകൊണ്ട് കാലിന്റെ പെരുവിരൽ ഒരു വശത്തേക്ക് തിരിയും. അതായത് വലതു കാലിന്റെ പെരുവിരൽ വലതുഭാഗത്തേക്കും ഇടതുകാലിന്റെ പെരുവിരൽ ഇടതുഭാഗത്തേക്കും തിരിയും. ഒപ്പം
പെരുവിരലിന്റെ അടുത്ത് വേദനയുണ്ടാക്കുന്ന കട്ടിയും ഉണ്ടാകാം. പിന്നെ സാധാരണ ചെരുപ്പു പോലും ധരിക്കാൻ കഴിയാത്ത അവസ്ഥയാവും. ഇങ്ങനെ തിരിഞ്ഞു പോയ പെരുവിരലുകളെ കറക്ഷൻ സർജറി കൊണ്ടും വയർ കൊണ്ടോ കെട്ടിയും മാത്രമേ നേരെയാക്കാൻ കഴിയുകയുള്ളു. ഹൈഹീലുകൾ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് നമ്മുടെ നടിമാർ, മോഡലുകൾ എന്നിവർ മേൽപ്പറഞ്ഞ ദോഷങ്ങൾ സഹിക്കയാണ്. നമ്മുടെ നടിമാരെയും മറ്റ് പ്രശസ്തകളേയും അനുകരിച്ചുകൊണ്ട് ഹൈഹീൽഡുകളോട് പ്രേമം പുലർത്തുന്ന സാധാരണക്കാരായ യുവതികൾ ഇത് ധരിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വാഹനം ഓടിക്കുന്നതുകൊണ്ടോ, മ
വളരെ ശ്രദ്ധിച്ചു വേണം. വാഹനം ഓടിക്കുന്നതുകൊണ്ടോ, മറ്റ് ശാരീരിക പ്രശ്നങ്ങളാലോ അല്ലാതെ കഴുത്തുവേദന, നടുവേദന, കാലുവേദന എന്നിവ ഉണ്ടായാൽ അതിന് കാരണം
ഹൈഹീൽ ചെരുപ്പുകളാവാം 
ഹൈഹീൽ ധരിക്കുന്നത് ഒഴിവാക്കാൻ കഴിയില്ല എന്ന് കരുതുന്നവർ 1 അല്ലെങ്കിൽ 1.5 ഇഞ്ച് ഉയരത്തിൽ കൂടാത്ത ഹീൽഡ് ധരിക്കാൻ ശ്രമിക്കുക.   മൂന്നിഞ്ചിൽ കൂടുതൽ ഉയരമുള്ള ഹീൽ ചെരുപ്പുകൾ എന്നെങ്കിലും ഒരു ദിവസം ഉപയോഗിക്കാം. അതും നടത്തം അധികം ആവശ്യമില്ലാത്ത സന്ദർഭത്തിലാവുന്നത് നല്ലത്.
പിൻഭാഗത്ത് "സാപ്' വെച്ച ഹീൽ ചെരുപ്പുകൾ ഒരളവുവരെ സുരക്ഷിതമാണ്. കുതികാലിടറി വീഴാതിരിക്കാൻ ഇത് സഹായകമാവും.  വെവ്വേറെ അളവുകളിലുള്ള ഹീൽഡ് ചെരുപ്പുകൾ വെച്ചുകൊണ്ട്, ഓരോ ദിവസവും ഓരോന്ന് മാറ്റിമാറ്റി ധരിക്കാം . തുടർച്ചയായി, മണിക്കൂറുകളോളം ഹീൽ വെച്ച ചെരുപ്പുകൾ ധരിക്കേണ്ടി വന്നാൽ, അവ ഊരിയശേഷം കാലുകളെ മുന്നിലേക്കും പിന്നിലേക്കും വളയ്ക്കുന്ന വ്യായാമം ചെയ്താൽ പാദങ്ങൾ റിലാക്സാവും.
 ചെരുപ്പിനുള്ളിൽ വെയ്ക്കുന്ന കുഷ്യനുകൾ ലഭ്യമാണ്. ഹീൽഡ് ധരിക്കുമ്പോൾ ഇവ ഉപയോഗിച്ചാൽ ദോഷഫലങ്ങൾ കുറയും.

RAINY-DAY FASHION TIPS

 RAINY-DAY FASHION TIPS

Add colour! Don't be terrified to wear something dazzling and fun on a rainy day. Bad weather can be disheartening, so why not go out of your way to wear something non-depressing and cute?

A cute umbrella can be an accessory. There are so many adorable and cheap umbrellas available at stores, so there's really no excuse to stick to black. Buy a couple in your favourite colours if you live in a really rainy area and use them to add colour to your look.

A classic trench coat is the all time perfect for rainy weather.

Be careful of the materials you wear in the rain. Don't risk ruining your clothes – go with rubber or protectant-treated leather shoes in the rain and leave your favourite suede handbag at home.

At the same time, don't be too anxious about a 100 per cent waterproof jacket. If you plan ahead and have your umbrella at hand, your jacket won't get wet enough for waterproofing to matter.

Go crazy when it comes to rain boots. There are so many cute rain boots out there today to fit any style – they literally come in every colour under the sun. Have fun and find a pair you love. Much like umbrellas, you can go completely nuts with your rain boots and no one will mind.

So these are some tips that will give you a unique and stylish look in the rainy season...happy monsoon.

യുവത്വം കാത്തുസൂക്ഷിക്കാൻ പത്തുവഴികൾ - Health care Tips

 സ്വാഭാവികമായ രീതിയിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ പ്രകൃതിതന്നെ ഒരുക്കി വച്ചിട്ടുണ്ട്. ശരീരകലകളുടെ നിർമാണത്തിനാവശ്യമായ പോഷകങ്ങൾ, സൗന്ദര്യസംരക്ഷണത്തിനുള്ള വൈറ്റമിൻസ് എന്നിവയെല്ലാം പ്രകൃതിയിൽനിന്നു കണ്ടത്തി ഉപയോഗിക്കുകയേ വേണ്ടൂ. 

വെള്ളം കുടിക്കുക; ചർമം തിളങ്ങട്ടെ 

യാതൊരു ചെലവുമില്ലാതെ ആരോഗ്യ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനുമുള്ള മാർഗമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്. ധാരാളമായി വെള്ളം കുടിക്കുന്നതു ചർമത്തിൽ ജലാംശത്തെ പ്രദാനം ചെയ്ത് കൊണ്ട് അതിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കി തിളക്കത്ത (പദാനം ചെയ്യുന്നു. ദിവസവും എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിക്കണം എന്നുപറയുന്നതിന്റെ പ്രാധാന്യവും ഇതുതന്നെയാണ്.

ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിലും കുടിക്കുന്ന വെള്ളത്തിനു പങ്കുണ്ട്. കൂടുതൽ വെള്ളം കുടിക്കുകയും കൂടുതൽ തവണ മൂത്രം പോകുകയും ചെയ്യുന്നതിലൂടെയാണ് ശരീരം മാലിന്യ വിമുക്തമാകുന്നത്. അതും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉപകാരപ്രദമാണ്. എന്നാൽ ഇത്രയും വെള്ളത്തിനു പകരമായി ചായ, കാപ്പി, കോള, മദ്യം എന്നിവയെല്ലാംകൂടി ഇതേ അളവിൽ കഴിച്ചു പരിഹാരം ചെയ്യാം എന്നു പ്രതീക്ഷിച്ചാൽ തെറ്റി. ഉദ്ദേശിച്ച് ഫലം കിട്ടില്ലെന്നു മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകാനാണു കൂടുതൽ സാധ്യത. 

ഭക്ഷണം പ്രകൃതിയിൽ നിന്നു കണ്ടെത്താം 

പഴങ്ങൾ, വിവിധയിനം പരിപ്പുകൾ കശുവണ്ടി, ബദാം, നിലക്കടല മുതലായവ, പച്ചക്കറികൾ എന്നിവയിൽ ധാരാളം ആന്റിഓക്സസിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരകോശങ്ങളെ നശിപ്പിക്കുകയും വാർധക്യത്തെ വേഗത്തിൽ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന ഫീ റാഡിക്കിൾസിനെ (പതിരോധിക്കാൻ ഈ ആന്റി ഓക്സിഡന്റുകൾക്ക് അസാമാന്യമായ കഴിവുണ്ട്.

-ആപിക്കോട്ട്, കാരറ്റ്, മാങ്ങ, പപ്പായ, ഉരുളക്കിഴങ്ങ് , ചീര, ബക്കോളി എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ്സ്, നെല്ലിക്ക, ഓറഞ്ച്, കാന്റെ ലോപ്സ് (മധുരമുള്ള ഒരുതരം മത്തങ്ങ), മുന്തിരി, പേരയ, സ്ട്രോബറി, തക്കാളി, കാബേജ് എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ബദാം പരിപ്പ്, അവോക്കാഡോ, കിവി എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ എന്നിവ ശരീരത്തിലെ വിഷാംശങ്ങളെ നിർജീവമാക്കുകയും അണുബാധകളെ തടയുകയും ശരീരത്തിനെ ചെറുപ്പവും ആരോഗ്യ മുള്ളതുമാക്കി നില നിർത്തുകയും ചെയ്യും . 

ചായയ്ക്ക് നോ പറയാം പകരം ഗ്രീൻ ടീ 

പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നത് . ഇതിലും ഗുണമേറിയ ഒരു ആന്റിഓക്സിഡന്റ് ഗ്രീൻടീയിൽ അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിലെ നശിച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ചതവുകളെയും പോറലുകളെയും സുഖപ്പെടുത്തുന്നു. ചർമത്തിലുണ്ടാകുന്ന കുരുക്കളെ ശമിപ്പിക്കുകയും സൂര്യ രശ്മിയുടെ തീവതകൊണ്ടു ചർമത്തിലുണ്ടാകുന്ന കേടു പാടുകളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. സാധാരണ ചായ ശരീരത്തിനു ദോഷമാകുന്നുവെങ്കിൽ ഗ്രീൻ ടീ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. 

ആരോഗ്യകരമായ എണ്ണ ഉപയോഗിക്കാം 

ഒലിവ് ഓയിൽ, കനോല ഓയിൽ, ഫ്ളാക്ക്സീഡ് ഓയിൽ എന്നിവ ശരീര ഭാരം വർധിപ്പിക്കാതെ ആരോഗ്യത്തോടുകൂടിയിരിക്കുന്നതിനു സഹായിക്കുന്നു. ഈ എണ്ണകൾ ചർമത്ത ബാധിക്കുന്ന ജരാനരകളെ തടയുന്നതും, കൊഴുപ്പിൽ ലയിച്ചു ചേരുന്നതു മായ കരോട്ടിനോയിഡുകളെയും വിറ്റാമിനുകളെയും ശരീരം വലിച്ചെടുക്കുന്നതിനു സഹായിക്കുന്നതുമാണ്. അതോടൊപ്പംതന്നെ ശരീരത്തിലെ കോശങ്ങളെ നിർമിക്കുകയും സംരക്ഷി ക്കുകയും ചെയ്യുന്ന അമിനോ ആസിഡുകൾ മാംസ്യത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിനുള്ള മാംസ്യം (പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ആഹാരം (ഏക ദേശം 120 ഗ്രാം വീതം ദിവസവും) സ്ഥിരമായി ഉപയോഗിക്കുന്നതു ചർമം, മുടി, നഖം എന്നി വയെ ആരോഗ്യകരമായി സംരക്ഷിക്കാൻ സഹായിക്കും. 

മധുരം കുറയ്ക്കാം ; 

രോഗങ്ങളും മധുരം കൂടുതലായി അടങ്ങിയിട്ടുള്ള ആഹാരം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിന്റെ ഘടനയെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കും. മധുരത്തിന്റെ കൂടുതലായ ഉപയോഗം കാലക്രമത്തിൽ രക്തത്തിലെ പഞ്ചസാര യുടെ അളവു കൂട്ടുകയും ഇതു ചർമത്തിന്റെ സംരക്ഷണത്തിനാവശ്യമായ കൊളാജെൻ എന്നുപറയുന്ന മാംസ്യവുമായി കൂടിച്ചേർന്നു ചർമത്തിനു കട്ടിയും ചുളിവുകളും പരുപരുപ്പും ഉണ്ടാക്കുന്നു. 

സൂര്യപ്രകാശം വേണം;  ആവശ്യത്തിന് 

ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ്, എന്നിവയെ വലിച്ചെടുക്കുന്നതിനാവശ്യമായ വിറ്റാമിൻ-ഡിയെ പ്രദാനം ചെയ്യുകയും ത്വക്കിനു സംരക്ഷണവും രോഗപ്രതിരോധശേഷിയും സൂര്യപ്രകാശം തരുമെങ്കിൽ പോലും തീവ്രമായ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചും ഉച്ചസമയത്തും അതിനു ശേഷവുമുള്ള തീവ്രമായ സൂര്യ പ്രകാശം ചർമത്തിനു ഹാനികരമാണ്.

ഈ സമയത്ത് സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാ വയലറ്റ് കിരണങ്ങൾ ചർമത്തിലുള്ള കോളജൻ എന്ന മാംസ്യത്തെ നശിപ്പിക്കുകയും അതു ചർമത്തിനു ചുളിവുകൾ, പരുപരുപ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ കാൻസർ വരുന്ന തിനുള്ള സാധ്യതകളും ഉണ്ടാക്കും. ഈ സമയത്തു നേരിട്ടു സൂര്യ താപം ഏൽക്കേണ്ടി വരുന്നവർ കട്ടികുറഞ്ഞ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചു ശരീരഭാഗങ്ങൾ പരമാവധി മറച്ചു സംരക്ഷിക്കുന്നതു നന്നായിരിക്കും. 

സൗന്ദര്യവർധക വസ്തുക്കൾക്കു പരിധി നിശ്ചയിക്കാം 

ചിലരുടേതു വരണ്ട ചർമമായിരിക്കും. ചിലരുടേത് എണ്ണമയമുള്ളതും മറ്റു ചിലരുടേതു രാസവസ്തുക്കളോടു പ്രതികരിക്കുന്നവയും ആയിരിക്കും. ഇവ മനസിലാക്കിയതിനുശേഷം അതാതു ചർമത്തിനനുസരിച്ചുള്ള സോപ്പുകളും സൗന്ദര്യവർധക വസ്തുക്കളും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

എന്നാൽ ഹെർബൽ സോപ്പു പോലുള്ള പ്രകൃതിദത്ത സൗന്ദര്യ വർധകങ്ങൾ കുറച്ചു കൂടി സുരക്ഷിതമായിരിക്കും. അതു പോലെ ചെറു പയർപൊടി, കടല മാവ്, വാകപ്പൊടി എന്നിവയും സോപ്പിനു പകരമായി ഉപയോഗിക്കാവുന്നതാണ്. ആസിഡിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന സോപ്പുകൾ ഉപയോഗിക്കരുത്. അതുപോലെ സോപ്പ് ഏതായാലും അതു മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇതു ചർമത്തിലെ സ്വാഭാവികമായ എണ്ണ മയം നിലനിർത്താൻ സഹായിക്കുന്നു.

ശുചിത്വം സൂക്ഷിക്കാം; 

ആരോഗ്യവും ശുചിത്വകാര്യത്തിൽ മിക്കപ്പോഴും അവഗണിക്കപ്പെടുന്ന രണ്ടു ഭാഗങ്ങളാണു കാൽപാദങ്ങളും കൈപ്പത്തികളും. ഈ രണ്ടു ഭാഗങ്ങളും ആരോഗ്യത്തോടുകൂടിയും സൗന്ദര്യത്തോടുകൂടിയും ഇരിക്കുന്നതിനു ദിവസവും വൃത്തിയാക്കേണ്ടതുണ്ട്. ഉപ്പു വെള്ള ത്തിൽ അല്പം നാരങ്ങാ നീരു ചേർത്ത് പഴയ ടൂത്ത് ബ്രഷ് ഉപ യോഗിച്ചു കാല് പാദവും നഖവും വൃത്തിയാക്കണം.

ചെയ്യുന്ന ജോലികൾക്കനുസരിച്ചു ചർമത്തിനു കട്ടി കൂടുന്നതും നഖം പൊട്ടുന്നതും നഖത്തിനു നിറവ്യത്യാസം വരുന്നതും ഇതുമൂലം തടയാനാകും. ആഴ്ചയിൽ ഒരിക്കലെങ്കിലും പ്യൂമിക് സ്റ്റോൺ പോലുള്ളവകൊണ്ടു കൈപ്പത്തിയും കാൽപാദവും ഉരച്ചു വൃത്തിയാക്കുന്നതു തൊലി കട്ടിയാകാതെ ഇരിക്കാൻ സഹായി ക്കും . 

ശരീരം തിരുമ്മു; രക്തയോട്ടം വർധിക്കട്ടെ 

ശരീരം തിരുമ്മുന്നതു ശാരീരികവും മാനസികവുമായ സുഖത്ത പ്രദാനം ചെയ്യുന്നു. ഇതു ചർമത്തെ ഉത്തേജിപ്പിക്കുകയും രക്തസമ്മർദത്ത നിയന്ത്രിക്കുകയും ത്വക്കിനടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറത്തുകളയുകയും സന്ധികൾക്ക് ഉണ്ടാകുന്ന പിടുത്തത്തെ ഇല്ലാതാക്കി സുഖകരമായ ചലന സ്വാതന്ത്യത്ത പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമേ ശാരീരികവും മാനസികവുമായ സമ്മർദത്തെ ഇല്ലാതാക്കി ശരീരത്തിനു നല്ല തേജസ്സിനേയും ഓജസ്സിനെയും പ്രദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴ്ചയിൽ ഒരിക്കലോ വല്ലപ്പോഴുമെ ങ്കിലുമോ ഔഷധങ്ങൾ ചേർത്തു തയാറാക്കിയ തെലങ്ങൾ ഉപയോഗിച്ചു മസാജ് ചെയ്യുന്നത് എല്ലാ പ്രായക്കാർക്കും ഏറെ ഗുണപ്രദമാണ്. 

വ്യായാമങ്ങൾ ശീലമാക്കുക - 

വളയുകയും നിവരുകയും ചെയ്യുക, ശരീരം സംതുലനം ചെയ്യുക മുതലായ യോഗയിലുള്ള ലഘു വ്യായാമങ്ങൾ നിത്യം ചെയ്യുന്നതുമൂലം ശരീരഘടന നന്നാവുകയും പേശികൾക്കു ശക്തിയും ബലവും ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ സൂര്യനമസ്കാരം, ശീർഷാസനം തുടങ്ങിയ ആസനങ്ങൾ നിത്യം ചെയ്താൽ തലയിലേക്കുള്ള രക്ത പ്രവാഹം വർദ്ധിക്കുകയും അതു ചർമത്തിനെ പോഷിപ്പിക്കുകയും ശാരീരിക മാനസിക സമ്മർദങ്ങൾ ലഘൂകരിക്കുകയും ചെയ്യും.


വേനൽക്കാലത്തെ ചർമ്മ സംരക്ഷണം - Summer Season home made Skin care Tips

 വേനൽക്കാലം എത്തി, അതിനാൽ മുഖകാന്തിക്ക് മങ്ങലേൽപ്പിക്കുന്ന പലതിനേയും നേരിടാൻ തയ്യാറാകേണ്ടതുണ്ട്. കൂടാതെ ചൂട് കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരീരത്തിന്റെ തണുപ്പ് നിലനിർത്താൻ ധാരളം വെള്ളം കുടിക്കുകയും ചർമ്മ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക. വേനൽക്കാലത്തെ ചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാം. തണ്ണിമത്തൻ, നാരങ്ങ, തേൻ, തെര് തുടങ്ങി സ്വന്തം അടുക്കളയിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് ചർമ്മത്തിന് തണുപ്പ് നൽകുന്ന ഫേസ്പാക്കുകൾ ഉണ്ടാക്കാം. ഇവയെല്ലാം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും വിയർത്തിരിക്കുന്നത് തടയാനും സഹായിക്കും

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാമ്പഴ ചാറ് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൺ പാൽപ്പാടയും ഒരു ടേബിൾ  സ്പൂൺ തണുത്ത പാലും ചേർക്കുക. ഈ ചേരുവകൾ എല്ലാം കൂടി നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

വേനൽക്കാലത്ത് ചർമ്മത്തെ തണുപ്പിക്കാൻ തണ്ണിമത്തൻ സഹായിക്കും. തണ്ണിമത്തന്റെ കാമ്പ് അരകപ്പ് എടുത്ത് അതിൽ ഒരു ടേബിൾസ്പ്പൂൺ തൈര് ചേർക്കുക. ഈ മിശ്രിതം നന്നായി ചേർത്തിളക്കി മുഖത്ത് പുരട്ടുക.

ചർമ്മത്തിന് ഇണങ്ങുന്ന സുരക്ഷിതമായ ബ്ലീച്ചിങ് ഏജന്റായിട്ടാണ് നാരങ്ങയെ കണക്കാക്കുന്നത്. ചൂടേറ്റ് മുഖത്തിന്റെ നിറം മങ്ങുന്നുണ്ടെങ്കിൽ രണ്ട് ടേബിൾ സപൂൺ നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്തിളക്കിയ മിശ്രിതം പുരട്ടുക.

കിവിയിൽ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അരകപ്പ് കിവി നീരിൽ രണ്ട് ടേബിൾ സ്പൺ ബദാംപാലും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി മുഖലേപനം ഉണ്ടാക്കുക.

ചർമ്മത്തിന്റെ നിറം മെച്ചപ്പെടാൻ തൈര് സഹായിക്കും. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ട് തവണ വീതം തണുത്ത തൈര് മുഖത്തും കഴുത്തിലും പുരട്ടുക

വേനൽക്കാലത്ത് ചർമ്മത്തിന് ഏറ്റവും ഗുണകരമാകുന്ന പച്ചക്കറികളിൽ ഒന്നാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക, മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടീസ് പൂൺ തൈര് എന്നിവ നന്നായി ചേർത്തിളക്കിയ മിശ്രിതം ചർമ്മത്തിൽ പുരട്ടുക.

ഒരു പൈനാപ്പിളിന്റെ കാമ്പ് അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങി പത്ത് മിനുട്ടിന് ശേഷം റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകി തുടയ്ക്കുക.

സീരിയൽ നടി ഗായത്രി അരുൺ വിശേഷങ്ങൾ - Malayalam TV serial actress Gayathri Arun

  ഒരു സൂപ്പർഹിറ്റ് സിനിമയിലെ നായികയുടെ തിളക്കമുണ്ടായിരുന്നു പരസ്പരം എന്ന സീരിയലിലെ നായിക ദീപ്തി ഐ.പി.എസിന്. സീരിയൽ ഇഷ്ടപ്പെടാത്തവരുടെ മനസിൽ പോലും പെട്ടെന്ന് ഇടം നേടിയെടുക്കാൻ ദീപ്തിക്ക് കഴിഞ്ഞു. എല്ലാവർക്കും പ്രിയപ്പെട്ട ദീപ്തിയെ മനോഹരമാക്കിയത് ഗായത്രി അരുണാണ്. അഞ്ചുവർഷം നീണ്ട സീരിയൽ ഷൂട്ടിംഗിനിടയിലെ അനുഭവങ്ങളും ഓർമ്മകളും ഗായത്രി പങ്കുവയ്ക്കുന്നു. 

നീണ്ട അഞ്ചുവർഷം, ഒരേ കഥാപാത്രമായി വിരസമായി പോയേക്കാവുന്ന അനുഭവത്തെ എങ്ങനെയാണ് നേരിട്ടത്? 

   ഒരുപാട് വലിച്ചുനീട്ടി കഥപറയുന്ന രീതിയായിരുന്നില്ല. പരസ്പരത്തിന്റേത്. തുടക്കത്തിലുണ്ടായിരുന്ന ദീപ്തിയല്ല അവസാനം വരെയുള്ളത്. സാഹചര്യങ്ങൾ മാറുന്നതിന്റെ അതനുസരിച്ച് കഥാപാത്രവും മാറുന്നു. ദീപ്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഗായത്രിക്ക് ഒരു മാറ്റവുമില്ല. അഞ്ച് വയസ് കൂടി എന്നതൊഴിച്ചാൽ എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ആളുകളുടെ സ്നേഹവും ബഹുമാനവും എല്ലായിടത്തു നിന്നും കിട്ടിയിട്ടുണ്ട്. 

ദീപ്തിയും ഗായത്രിയും എത്രത്തോളം അടുത്ത് നിൽക്കുന്നു? 

 കുറച്ചധികം കാര്യങ്ങളിൽ രണ്ടുപേരും തമ്മിൽ സാമ്യമുണ്ട്. ദീപ്തിയായി മാറാൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. കാരണം ഒരു വീട്ടമ്മയായി നിൽക്കുമ്പോൾ ദീപ്തി ഒരു സാധാരണ വീട്ടമ്മയും ഒരു പൊലീസ് ഓഫീസർ ആയിരിക്കുമ്പോൾ നൂറുശതമാനം ആ ജോലിയോടും നീതി പുലർത്തുന്നു. ഐ.പി.എസ് ട്രെയിനിംഗ് കാലഘട്ടം അവതരിപ്പിക്കുമ്പോഴായിരുന്നു കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടി വന്നത്. കാരണം ആ കാലഘട്ടം കഴിഞ്ഞുവരുന്ന ദീപ്തി പഴയതുപോലെയല്ല. വളരെ ബോൾഡായ പവർഫുളായ ഒരു ഐ.പി.എസ് ഓഫീസറാണ്. യൂണിഫോം ധരിക്കുമ്പോൾ ആ പവർ അനുഭവപ്പെടണം. ആദ്യം അതിനൊരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിന് കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടിവന്നു. ആ ഒരുഭാഗം ഒഴിച്ചനിറുത്തിയാൽ ഏകദേശം ദീപ്തിയെപോലെ അത്യാവശ്യം കാര്യങ്ങളിൽ പ്രതികരിക്കുന്ന ആളാണ്. കരിയറിനും ഫാമിലിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് കുടുംബമാണ്. 

ദീപ്തിയിൽ നിന്ന് വിട്ടുപോരാൻ ഒരു വിഷമം തോന്നിയോ? 

 ആദ്യമൊന്നും ദീപ്തിയിൽ നിന്നും വിട്ടുപോരാൻ വിഷമമില്ലായിരുന്നു. പരമ്പര അവസാനിക്കാൻ പോകുന്നുവെന്നത് ബാധിച്ചതേയില്ല. മനകൊണ്ട് ആ ടീമിലെ എല്ലാവരും അത് അവസാനിപ്പിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഇടയ്ക്ക് ഞാൻ  കാരണമാണ് പരസ്പരം അവസാനിപ്പിച്ചതെന്നൊരു വാർത്ത വന്നിരുന്നു. എന്നാൽ അതല്ല, പരസ്പരം ടീമിലെ എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സീനിയറായ ആർട്ടിസ്റ്റുകളിൽ പലരും പിന്മാറുന്നു എന്ന് പറഞ്ഞിരുന്നു. നീണ്ടുപോകുന്ന പരസ്പരത്തിന്റെ ഷെഡ്യൂളുകൾ കാരണം അവർക്ക് മറ്റു പ്രോജക്ടുകൾ നഷ്ടമാകുന്നു എന്നതായിരുന്നു കാരണം. ഏകദേശം ആറുമാസം മുമ്പുതന്നെ "പരസ്പരം' അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തിയിരുന്നു. അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ അവസാന എപ്പിസോഡ് എത്തിയപ്പോഴേക്കും ദീപ്തിയെ വിട്ടുപോരാൻ വിഷമമായി തുടങ്ങി. ഇനി ആ കഥാപാത്രമില്ല എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം. ആ യൂണിഫോമിനോടും ആ കഥാപാത്രത്തോടും അത്രയ്ക്കും ഇഷ്ടമായിരുന്നു. പലരും കാണുമ്പോൾ ദീപ്തി എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ കൂട്ടത്തിലുള്ള ആരോ മരിച്ചുപോയ ഒരു വിഷമമാണന് അത് എങ്ങനെ പ്രകടിപ്പിക്കണം പറയണം എന്ന് അറിയില്ല. 

യഥാർത്ഥ ജീവിതത്തിൽ ദീപ്തിമാരെ കണ്ടിട്ടുണ്ടോ?

  ദീപ്തിയെപ്പോലെ നന്നായി ബുദ്ധിമുട്ടി പിടിച്ചു കയറിയവരെ പിന്നീട് ഒരു പാട് കണ്ടിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അവരുടെ അനുഭവങ്ങളാണ് ദീപ്തിയുടേതും എന്ന് പറഞ്ഞ് കത്തുകൾ വരാറുണ്ടായിരുന്നു. ഇപ്പോഴും മെയിൽ അയക്കുന്നവരുണ്ട്. ഒരു പക്ഷേ അവരെല്ലാം ദീപ്തിയിൽ അവരെ തന്നെ കാണുന്നുണ്ടാകും. ഐ.പി.എസിലെ മിടുക്കരായ ശ്രീലേഖ, അജിതാ ബീഗം, നിശാന്തിനി തുടങ്ങിയവരെ കാണാൻ കഴിഞ്ഞു. അവർ ചെയ്യുന്ന ജോലിയുടെ റിസ്കം അർപ്പണവും മനസിലാക്കാൻ സാധിച്ചു. അവരോടുള്ള ബഹുമാനം ഇപ്പോൾ കൂടിയിട്ടേയുള്ളൂ.

അഞ്ചുവർഷം നീണ്ടുനിന്ന പരമ്പരയുടെ അവസാനം കുറച്ച് അവിശ്വസനീ യത തോന്നിയില്ലേ?

  ആദ്യം കേട്ടപ്പോൾ എല്ലാവർക്കും ചിരിക്കാനുള്ള ഒരു വിഷയമായിരുന്നു പരസ്പരത്തിന്റെ ക്ലൈമാക്സ്. ശരിക്കും ഒരു ഹിന്ദി സീരിയലിന്റെ റീമേക്ക് ആണ് പരസ്പരം. ഒരുപക്ഷേ അതിൽ ചിത്രീകരിച്ചതിനേക്കാൾ മികച്ചതായിരുന്നു മലയാളത്തിലെ ചിത്രീകരണം. ഗ്രാഫിക്സസും കാര്യങ്ങളുമൊക്കെ മികച്ചതാക്കാൻ പരസ്പരത്തിന്റെ അണിയറ പ്രവർത്തകർ ഒരുപാട് പരിശ്രമിച്ചു. ഷൂട്ടിംഗ് പോലും മനസില്ലാമനസോടെയാണ് നടന്നത്. എന്നാൽ അതിനുശേഷം സംഭവിച്ച കാര്യങ്ങളൊക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തി. രണം നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിൽ കൂടി ഈ ക്ലൈമാക്സിന് കിട്ടിയ സ്വീകാര്യത എല്ലാവരേയും അത്ഭുതപ്പെടുത്തി. മലയാളത്തിൽ ഒരുപാട് പരമ്പരകൾ ഉണ്ടായിട്ടും ഈ ക്ലൈമാക്സിന്റെ വ്യത്യസ്തതയാണ് ഈ സീരിയലിനെ വേറിട്ട് നിറുത്തുന്നത്. കൂടുതൽ ആൾക്കാർ കണ്ടതുകൊണ്ടും ശ്രദ്ധിച്ചതുകൊണ്ടുമാണല്ലോ ഇത്രയും ട്രോളുകൾ ഇറങ്ങിയത്. 

ട്രോളുകൾ എങ്ങനെയാണ്? ആസ്വദി ക്കുന്നുണ്ടോ?

 തീർച്ചയായും ആസ്വദിക്കാറുണ്ട്. ഒരുശതമാനം പോലും ട്രോളുകൾ എന്നെ വിഷമിപ്പിക്കാറില്ല എന്നാലും ആ ട്രോളുകൾ കണ്ട് ആശ്വസിപ്പിച്ചു കൊണ്ട് ഒരു പാട് മെസേജുകൾ വരാറുണ്ട്. ട്രോളുകൾ ഒരിക്കലും ഗായത്രി എന്ന വ്യക്തിയെ ലക്ഷ്യമാക്കിയല്ല. അത് ദീപ്തി എന്ന കഥാപാത്രത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ടാണത്രേ ട്രോൾ ഇറങ്ങുന്നത്. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഇറങ്ങിയ പരമ്പര പരസ്പരമായിരിക്കാം. സിനിമയും രാഷ്ട്രീയവുമൊക്കെ ട്രോളുകൾക്ക് അടിസ്ഥാനമായിട്ടുണ്ട്, എന്നാൽ ഒരു പരമ്പര ആദ്യമായിട്ടായിരിക്കാം. 

അഭിനേത്രിക്ക് അപ്പുറം ഒരു നല്ല അവതാരിക കൂടിയാണ്? 

 ആങ്കറിംഗും വളരെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. ഈ ഒരു രംഗത്തേക്ക് എത്തിയത് ആങ്കറിംഗിലൂടെയാണ്. അത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. കോളേജ് കാലം മുതൽ ആങ്കറിംഗ് ചെയ്യുന്നുണ്ട്. ഒരുപാട് ചാനലുകൾക്ക് വേണ്ടി ആങ്കറിംഗ് ചെയ്തിട്ടുണ്ട്. ആങ്കറിംഗിൽ നിന്ന് ഒരു വലിയ ബ്രേക്ക് എടുത്തശേഷമാണ് ദീപ്തിയായി വന്നത്

ഗായത്രി എന്ന വ്യക്തി എങ്ങനെയാണ്?

ഇങ്ങനെയൊക്കെ തന്നെയാണ്, മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്റെ ഏറ്റവും വലിയ ശക്തി കുടുംബം തന്നെയാണ്. ഏറ്റവും പ്രധാനം എന്റെ കുടുംബം തന്നെയാണ് അത് കഴിഞ്ഞ കരിയർ വരുന്നുള്ളൂ. 

ജീവിതത്തെക്കുറിച്ച് ഗായത്രിയുടെ കാഴ്ചപ്പാട്?

എനിക്കങ്ങനെ പ്രത്യേകിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. ജീവിതത്തിൽ ആരെയും ദ്രോഹിക്കാതെ മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞാനും എന്റെ ഭർത്താവും. ചെയ്യുന്ന കാര്യങ്ങളോട് നീതി പുലർത്തുക, നല്ല തീരുമാനങ്ങളെടുക്കുക ഇതൊക്കെ തന്നെയാണ് ജീവിതം. അപ്പോൾ ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങളും ഉണ്ടാകും. മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക അപ്പോൾതന്നെ നമ്മൾ ഒരുപാട് ഹാപ്പിയായിരിക്കും.

parasparam serial actress gayathri arun photos

സാന്ത്വനം വീട്ടിലെ മരുമകൾ അഞ്ജലിയുടെ വിശേഷങ്ങൾ -Santwanam serial Actress Gopika Interview

  അഭിനയം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഗോപിക സിനിമയിലെത്തിയത്. ബാല താരമായി തിളങ്ങിയെങ്കിലും എന്നെങ്കിലുമൊരിക്കൽ നായികയായി തിരികെയെത്തുമെന്നോ കൈയടികൾ സ്വന്തമാക്കുമെന്നോ അവൾ മനസിൽ കരുതിയിരുന്നില്ല. പതിയെ അഭിനയം വിട്ട് പഠനത്തിന്റെ തിരക്കുകളിലേക്കായി ശ്രദ്ധ. ഒടുവിൽ, പഠിച്ച് ഡോക്ടറായപ്പോഴേക്കും ഗോപികയെ തേടി പിന്നെയും അവസരങ്ങളെത്തി. ഇത്തവണ പക്ഷേ, മിനിസ്റ്റീനായിരുന്നു തട്ടകമെന്ന് മാത്രം. 

"സാന്ത്വനം' വീടിനെയും മരുമകൾ അഞ്ജലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ഗോപികയും ഹാപ്പിയാണ്.  "ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ. എല്ലാവരും നല്ല അഭിപ്രായം പറയുന്നു, നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, അങ്ങനെ സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ അമ്മ ഈ സീരിയലിന്റെ തമിഴ് സ്ഥിരമായി കാണുമായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടെന്ന് അമ്മയാണ് ആദ്യം പറഞ്ഞത്. അതിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമിറ്റേറ്റ് ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം രീതിക്ക് ചെയ്യാൻ കഴിയുന്നതിന്റെ സംതൃപ്തിയുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിന്റെ സന്തോഷം വേറെയും. അഞ്ജലിയെ പ്രേക്ഷകർ ഹൃദയത്തിലാണ് സ്വീകരിച്ചത്'.  ഗോപിക മനസുതുറക്കുന്നു. 

അഞ്ജലി കൃട്ടാണ്, ഗോപികയും

അഞ്ജലിയെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. പക്ഷേ, അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. തുടക്കത്തിൽ നല്ല ബബ്ലിയായിട്ടുള്ള കഥാപാത്രമായിരുന്നു. ഇപ്പോൾ കുറച്ച് കരച്ചിലും വാശിയും ദേഷ്യവുമൊക്കെയാണ് കക്ഷിക്ക്. ഇതിന് മുന്നേ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളാണ്. "കബനി'യിൽ ശോകനായികയായിട്ടായിരുന്നു.  പക്ഷേ, അഞ്ജലി അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. എല്ലാ ഇമോഷൻസും നന്നായി കാണിക്കാൻ പറ്റന്നുണ്ട്. സാധാരണ ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന എല്ലാ ഫീലിംഗ്സും കാണിക്കുന്നുണ്ട്. എനിക്കും ഒത്തിരിയിഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി.

ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അതുപോലെയാണ് ശരിക്കുള്ള അഞ്ജലിയും. ഇപ്പോൾ കഥയിൽ കുറച്ച് മാറ്റങ്ങൾ വന്നതുകൊണ്ടാണ് സങ്കടം അഭിനയിക്കേണ്ടി വരുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ പറയാറുണ്ട് നിനക്ക് പറ്റിയ കഥാപാത്രത്തെ കിട്ടിയത് ഇപ്പോഴാണെന്ന്. ലൊക്കേഷനിലായാലും എപ്പോഴും കലപിലസംസാരിക്കുന്നയാളാണാൻ. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റില്ല. എപ്പോഴും ലൈവായി നിൽക്കാനാണ് ഇഷ്ടം. ഓടി നടക്കും. എല്ലാവരോടും വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാകാം ആക്ഷൻ പറയുമ്പോഴും വലിയ ടെൻഷനില്ലാതെ കാമറയ്ക്ക് മുന്നിൽ പോയി നിൽക്കാൻ പറ്റുന്നത്. എല്ലാവരും നമുക്കറിയുന്ന ആൾക്കാരാണല്ലോ. ഷോട്ട് റെഡിയായി എന്ന് പറയുമ്പോൾ പോയി അഭിനയിക്കുകയും തിരികെ വന്ന് ഒറ്റയ്ക്കിരിക്കാനും എനിക്ക് പറ്റാറില്ല. ലൊക്കേഷൻ കംഫർട്ടായതുകൊണ്ടാണ് അഭിനയം എളുപ്പമാകുന്നത്. 

വീണ്ടുമെത്തിയ ദൈവനിയോഗം

സ്വപ്നം സഫലമാകുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ തോന്നുന്നത്. ഏതൊരു ആർട്ടിസ്റ്റം കൊതിക്കുന്ന അവസരമാണിത്. ചിപ്പി ചേച്ചിയാണ് ഈ സീരിയൽ നിർമ്മിക്കുന്നത്. ഒരു വർഷം മുന്നേ ഞാൻ അവരുടെ പ്രൊഡക്ഷൻസിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു.  കബനിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് വാനമ്പാടിയുടെ കൺട്രോളർ ചിപ്പിചേച്ചിയുടെ പ്രൊഡക്ഷൻസിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ പറയുന്നത്. അന്ന്

ഞാനും അനിയത്തിയുമുണ്ട്. പക്ഷേ, ഞങ്ങൾ ഡേറ്റില്ലെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ ആ ചേട്ട ൻ തന്നെയാണെന്ന് പങ്കെടുക്കൂവെന്ന് പറഞ്ഞ് നിർബന്ധിച്ചത്. അതിൽ അവസരം കിട്ടി. പക്ഷേ, അപ്പോഴേക്കും കബനിയുടെ ഷൂട്ട് തുടങ്ങിയിരുന്നു. അങ്ങനെ അന്നന്റെയ്യാൻ പറ്റിയില്ല. നല്ലൊരവസരം വന്നിട്ട് വിട്ടുകളഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി. കബനി കഴിഞ്ഞ സമയത്ത് വീണ്ടും അതേ അവസരം വന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ലോക് ഡൗൺ സമയത്ത് പല ഓഫറുകളും സീരിയലിൽ നിന്ന് വന്നിരുന്നു. ഏത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയത്താണ് ഇതിയോഗം പോലെ വീണ്ടുമെത്തിയത്. കഥ കൊണ്ടും ടീം കൊണ്ടും പ്രൊഡക്ഷൻ കൊണ്ടും സാന്ത്വനം അടിപൊളിയാണ്. 

ഡോക്ടറാണ്, നായികയും 

  എന്റെ പ്രൊഫഷൻ അഭിനയമാണോ ഡോക്ടറാണോയെന്ന് ചോദിച്ചാൽ കുഴയും. പഠിച്ചത് ബി.എ.എം.എസ് ആണ്. കോഴ്സ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പക്ഷേ, പ്രാക്ടീസൊന്നും ചെയ്യുന്നില്ല. പഠിച്ച് കഴിഞ്ഞ് പി.ജിക്ക് പ്രിപ്പയർ ചെയ്യുന്ന സമയത്താണ് കബനിയിലേക്ക് വിളിക്കുന്നത്. ആദ്യം അവസരം വന്നത് അനിയത്തിക്കാണ്. "കബനി'യിലെ പത്മിനിയെന്ന കുറുമ്പും കുസൃതിയുമൊക്കെയുള്ള കഥാപാത്രത്തെയാണ് അവൾക്ക് കിട്ടിയത്.

ആ സമയത്ത് എന്റെ കാര്യത്തിൽ അഭിനയമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞു, ഇനി ജോലി എന്നരീതിക്കായിരുന്നു കണക്കുകൂട്ടലുകളെല്ലാം. കബനി ടീം അനിയത്തിയുടെ ഫോട്ടോസ് അയക്കാൻ പറഞ്ഞപ്പോൾ അച്ഛന്റെ ഫോണിൽ കിടന്നഫോട്ടോസ് അയച്ചുകൊടുത്തു. അതിൽ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോസുമുണ്ടായിരുന്നു. അതുകണ്ടിട്ടാണ് എന്നെ കബനിയാകാൻ ക്ഷണിക്കുന്നത്. അങ്ങനെ ഒട്ടും  പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു തിരിച്ചു വരവ് സംഭവിച്ചതെന്ന് പറയാം. കബനിയ വിഷമിപ്പിച്ചാൽ തിരിച്ചു ചോദിക്കുന്ന കഥാപാത്രമാണ് അതിലെ പത്മിനി. ജീവിതത്തിലും ഞങ്ങൾ അങ്ങനെയാണ്. അവൾ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടും. എപ്പോഴും കൂടെ നിൽക്കുന്ന ആള് മൂന്ന് വയസിന്റെ വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരെപോലെയാണ് ഞങ്ങൾ. എം ടെക്കിന് പഠിക്കുകയാണ് കക്ഷിയിപ്പോൾ. അനിയത്തിയെ വിട്ടിട്ട് ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന സീരിയലാണിത്. 

ലാലേട്ടന്റെ മക്കളാണ് ഞങ്ങൾ

 അഭിനയത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിലാണ് സിനിമയിലെത്തിയത്. "ശിവ'ത്തിൽ ബിജുമേനോന്റെ മകളായിട്ടാണ് അഭിനയിച്ച തുടക്കം കുറിച്ചത്. ഓഡിഷൻ ഒന്നും ഇല്ലാതെയാണ് അന്നെത്തിയത് എന്നതായിരുന്നു വലിയൊരു ഭാഗ്യം. അന്ന് അച്ഛനും അമ്മയുമായിരുന്നു അഭിനയം ഇഷ്ടപ്പെട്ടിരുന്നവർ. ആറ് സിനിമകളിൽ അഭിനയിച്ചു. പത്തിൽ പഠിക്കുമ്പോഴാണ് സീരിയലിൽ ആദ്യമായി അഭിനയിക്കുന്നത്, അമ്മത്തൊട്ടിൽ. അതുകഴിഞ്ഞ് പഠിത്തത്തിലായി മുഴുവൻ ശ്രദ്ധയും. ഇത് മൂന്നാമത്തെ സീരിയലാണ്. "കബനി'യിലൂടെയാണ് ടൈറ്റിൽ വേഷം ചെയ്തു തുടങ്ങിയത്. അനിയത്തിയും ഞാനും അതിലും ഒന്നിച്ചു.

ഇപ്പോഴും പലരും ചോദിക്കാറുണ്ട് ലാലേട്ടന്റെ മകളായിട്ട് അഭിനയിച്ച കുട്ടിയല്ലേയെന്ന്. ഇത്രയും വർഷം കഴിഞ്ഞിട്ടും അങ്ങനെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. അതിന് വി .എം വിനുസാറിനോടാണ് നന്ദി പറയുന്നത്. അദ്ദേഹ ബാലേട്ടനിൽ അവസരം തരുന്നത്. അന്നത്തെ ആ മുഖം മാറിയിട്ടില്ല. ഉയരം വച്ചെന്ന് മാത്രമേയുള്ളുവെന്ന് പലരും പറയാറുണ്ട്. ഞാനും അനിയത്തിയും ഒന്നിച്ചായിരുന്നു അതിലും അഭിനയിച്ചത്.

 തിരിച്ചു വന്നപ്പോൾ കബനിയിലും അവൾക്കൊപ്പം അഭിനയിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി. സാന്ത്വനത്തിൽ ഞങ്ങൾ ഒന്നിച്ചില്ലെങ്കിലും എന്റെ കൂടെകക്ഷിയും ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. അതാണ് സമാധാനം. 

ശിവാഞ്ജലി ട്രെൻഡിംഗാണ് 

 ലൊക്കേഷൻ അടിപൊളിയാണ്. ആദ്യ ദിവസമാക്ക എനിക്ക് നല്ല ടെൻഷനായിരുന്നു. എനിക്ക് പരിചയമില്ലാത്ത ലൊക്കേഷനും വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ വിഷമവുമൊക്കെയായി ആകെയൊരു അവസ്ഥയായിരുന്നു. പക്ഷേ, ലൊക്കേഷനിൽ എല്ലാവരും ചേർന്ന് അത മാറ്റിയെടുത്തു. അച്ഛനായിട്ട് അഭിനയിക്കുന്ന യതി അങ്കിളും അമ്മയായിട്ട് വരുന്ന ദിവ്യ ചേച്ചിയുമൊക്കെ നല്ലകെയറിംഗും സ്നേഹവുമാണ്. സംവിധായകൻ ആദിത്യൻ സാറിനെ കുറിച്ച് പറയാതിരിക്കാനാകില്ല. നമ്മൾ എത്രതെറ്റിച്ചാലും വഴക്ക് പറയില്ല. വളരെ കൂളാണ്. ആർട്ടിസ്റ്റ് ഒരിക്കലും ടെൻഷനാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കും. അതുപോലെ, ചിപ്പി ചേച്ചിയും നല്ല കൂട്ടാണ്. നന്നായി ചെയ്യുമ്പോഴൊക്കെ വിളിച്ച് അഭിനന്ദിക്കാൻ ചേച്ചി മടിക്കില്ല. എല്ലാവർക്കും ഇഷ്ടമാണ് ഗോപികയുടെ പെർഫോമൻസ് എന്ന് പറഞ്ഞു രഞ്ജിത്തസാർ ഒരിക്കൽ മെസേജിട്ടു. അവാർഡിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ. ഞാൻ നന്നായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമുള്ളതല്ല. ഫുൾ ക്രൂവിനാണ്. കാമറയ്ക്ക് മുന്നിലും പിന്നിലും നിൽക്കുന്ന ഓരോരുത്തരോടും അതിന്റെ കടപ്പെട്ടിരിക്കുന്നു.

ചിപ്പി ചേച്ചിയായാലും രഞ്ജിത്ത് സാറായാലും നമ്മൾ ഹാപ്പിയല്ലേയെന്ന് എപ്പോഴും ഉറപ്പു വരുത്തും. നമ്മൾ കoഫർട്ട് ആയില്ലെങ്കിൽ നമ്മുടെ നൂറ് ശതമാനം കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് തന്നെ ആ വൈബ് എപ്പോഴും നമുക്കിടയിൽ നിലനിറുത്താൻ അവർ ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷൻ മൊത്തം ഫാമിലി ഫീലാണ്. എല്ലാവരോടും അടുപ്പമാണ്. രാജീവേട്ടൻ ശരിക്കും എനിക്ക് ചേട്ടനെ പോലെയാണ്. ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെയെല്ലാവരുടെയും രീതി.

"ശിവാഞ്ജലി' ജോഡി ഇപ്പോൾ യുട്യബിൽ ട്രെൻഡിംഗാണ്. ആദ്യ സീൻ ചെയ്യുന്നതുമുതൽ പ്രേക്ഷകർ നല്ല സപ്പോർട്ട് തന്നിരുന്നു. കല്യാണത്തിന് മുന്നേ അഞ്ചോ ആറോ സീനിലേ ഞാനും ശിവനായി എത്തുന്ന സജിൻ ചേട്ടനും ഒന്നിച്ചു വന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങൾക്കിടയിലെ അടിയാണ് കാണിക്കുന്നത്. എന്നിട്ടും പ്രേക്ഷകർക്ക് ജോഡി വലിയ ഇഷ്ടമാണ്.

കോഴിക്കോടാണ് വീട്. അച്ഛൻ അനിൽകുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന വീട്ടമ്മയാണ്. അനിയത്തി കീർത്തനയും അഭിനേത്രിയാണ്


സീരിയൽ നടി ഷഫ്‌നയുടെ വിശേഷങ്ങൾ Malayalam TV serial actress Shafna Sajin

 സുന്ദരം ഈ തിരിച്ചുവരവ് 

ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് എത്തുമ്പോൾ ഷഫ്നയുടെ മനസിൽ ഒരായിരം ആശങ്കകളുണ്ടായിരുന്നു. കിട്ടുന്നത്  നല്ലൊരു റോൾ ആണെങ്കിൽ കൂടിയും അഭിനയഭാവി എന്താകുമെന്ന് പലവട്ടം പലരും ഷഫ്‌നയോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും വകവയ്ക്കാതെ പ്രേക്ഷകരുടെ സുന്ദരിയാകാൻ തന്നെയായിരുന്നു തീരുമാനം. ഇന്നിപ്പോൾ ആ തീരുമാനം തെറ്റിയിട്ടില്ലെന്ന് ഷഫ്നയ്ക്കും ഉറപ്പായി. വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ ഷഫ്‌ന വിവാഹം കഴിഞ്ഞതോടെ പിന്നെ അധികം സിനിമയിലേക്ക് എത്തിയില്ല. പക്ഷേ, സിനിമ നൽകിയതിനനേക്കാളം വലിയ അംഗീകാരമാണിപ്പോൾ സീരിയലിലൂടെ കിട്ടുന്നത്. ബാക്കി വിശേഷങ്ങൾ ഷഫ്ന തന്നെ പറയട്ടെ. 

 സുന്ദരിയിലേക്കുള്ള അവസരം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു എന്നെ തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് സത്യത്തിൽ ഞാൻ ഒരു വർഷത്തോളം വെറുതെയിരിക്കുകയായിരുന്നു.ആദ്യം കോൾ വന്നപ്പോൾ എന്തു കൊണ്ടോ ചെയ്യാൻ താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് വീണ്ടും ഗാഥ എന്റെ അടുക്കലേക്ക് തന്നെ വന്നപ്പോൾ തട്ടി കളഞ്ഞില്ല. സിനിമയിൽ നിന്നും സീരിയലിൽ വരുമ്പോഴുണ്ടാകുന്ന ടെൻഷൻ ആദ്യം ഉണ്ടായിരുന്നു. പക്ഷേ, റേറ്റിംഗിൽ മുന്നേറിയപ്പോൾ ആ ടെൻഷൻ മാറി. ഇതിലേക്ക് ക്ഷണിക്കുമ്പോഴേ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞാരു കാര്യം ഇതാണ് ഹീറോന്നുമില്ല. മെയിൻ റോൾ തന്നെയാണ് ഷഫയ്ക്ക്. കരിയറിൽ എന്തു കൊണ്ടും ഒരു ബ്രേക്കാകും എന്നും. അതിപ്പോ യാഥാർത്ഥ്യമായിരിക്കുകയാണ്. എന്റെ കഥാപാത്രത്തിലൂടെ തന്നെയാണ് കഥ മുഴുവൻ മുന്നോട്ട് പോകുന്നത്. മാത്രവുമല്ല ഇപ്പോൾ ഡബിൾ റോളാണ് താനും. 

ഈ തിരിച്ച് വരവ് അനിവാര്യം 

വിവാഹം കഴിഞ്ഞ് ഒരു വർഷം ഒന്നും ചെയ്യാതെ മടി പിടിച്ചിരുന്നിട്ടുണ്ട്. അതിനിടയിൽ അഭിനയം നിർത്തിയെന്നൊക്കെ വാർത്തകൾ വന്നിരുന്നു. പലരും വിളിക്കാനും മടിച്ചു. സത്യം അതാണ്. പക്ഷേ, വീണ്ടും സീരിയലിൽ നിന്ന് തുടങ്ങാനായിരുന്നു യോഗം. സുന്ദരി എനിക്ക് ബ്രേക്ക് തന്നെയായിരുന്നു നൽകിയത്. അഭിനയ ജീവിതത്തിൽ വലിയൊരു പബ്ലിസിറ്റി ഗാഥയിലൂടെ കിട്ടി. ഇത്രയും ശ്രദ്ധ കിട്ടുന്ന വേഷമൊന്നും എനിക്ക് സിനിമയിൽ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്.

ഗാഥ എന്ന എന്റെ കഥാപാത്രം വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയാണ്. കുടുംബം നോക്കുന്നതിൻവേണ്ടി പാതി വഴിയിൽ പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന് അപകടം പറ്റുന്നതോടെ അച്ഛൻ ചെയ്തിരുന്ന കണ്ടക്ടർ ഡ്യൂട്ടി ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീട് അമ്മ മരിക്കുന്നു. അതു കഴിഞ്ഞ് കുറേ ജോലികൾ ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പിലും തട്ടകടയിലും ഒക്കെ നിന്നിട്ടുണ്ട്. എല്ലാം കുടുംബം നോക്കുന്നതിന് വേണ്ടി. സത്യത്തിൽ ഇതുവരെ പറഞ്ഞിരുന്ന കഥ മുഴുവൻ ഇപ്പോൾ മാറുകയാണ്.

ഗാഥയും ആനിയും നേർക്കുനേർ

 ഇനി ഡബിൾ റോളിലാണ് കഥ മുന്നോട്ട് പോകുന്നത്. ആനി എന്ന കഥാപാത്രം ഏറെ സസ്പെൻസ് നിറഞ്ഞ ഒന്നാണ്.ആനി ആരാണ്, എന്താണെന്നൊന്നും ആദ്യം എനിക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ഷെഡ്യൂളിന് ചെല്ലുമ്പോഴാണ് ആനിയെപ്പറ്റി ഞാനറിയുന്നത്. രണ്ട് കഥാപാത്രങ്ങളും ഏറെ വ്യത്യസ്തമാണ്. ഒന്ന് വളരെ സോഫ്റ്റായിട്ടുള്ള ആളാണെങ്കിൽ മറ്റേയാൾ വളരെ ബോൾഡ് ആയിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് ഡബിൾ റോൾ ഭയങ്കര ചലഞ്ചിംഗാണ്. ഗാഥ വളരെ പാവവും അടക്കവുമുള്ള കുട്ടിയാണെങ്കിൽ ആനി കുറച്ച് മാഡേണും ബോൾഡുമായിട്ടാള കഥാപാത്രമാണ്. ആനിയെ ചെയ്യുമ്പോൾ പലപ്പോഴും ഗാഥയുടെ മാനറിസങ്ങൾ കയറി വരും. അപ്പോഴൊക്കെ പ്രൊഡ്യൂസർ പറയും നീ ഗാഥയെ വിട്.. ഇത് ആനിയാണ് എന്നൊക്കെ. പക്ഷേ, ഇത്രയും നാളും ചെയ്ത ഗാഥയുടെ മാനറിസങ്ങൾ പെട്ടെന്നൊന്നും മാറില്ലല്ലോ. ആനിയായി കുറച്ച് സമയം നിന്നാലും കാമറയ്ക്ക് മുന്നിൽ ചിലപ്പോഴൊക്കെ ഞാൻ ഗാഥ ആകും. പിന്നെ, വീണ്ടും കുറച്ച് ഗ്യാപ് എടുത്ത ശേഷമാകും ആനിയായി തുടരുക. എല്ലാവരുടേയും സപ്പോർട്ട് കിട്ടുന്നതുകൊണ്ട് കുഴപ്പമില്ലാതെ കൊണ്ട് പോകാൻ കഴിയുന്നു.

സ്നേഹം എന്നും വേണം 

പ്രേക്ഷകർക്ക് ഞാൻ ഷഫ്നയല്ല, ഗാഥയാണ്. പുറത്തിറങ്ങുമ്പോൾ അത് ശരിക്കും മനസിലാകും. പലരും പറയാറുണ്ട് ദേ ഗാഥ പോകുന്നു. ഒരു സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. ചിലർ വന്ന് പരിചയപ്പെടാറുമുണ്ട്. ആനി വന്നതോടെ വാട്സ് ആപ്പിലൊക്കെ സുഹൃത്തുക്കൾ എനിക്ക് മെസേജ് ഇട്ടിരുന്നു. നന്നാകുന്നുണ്ടെന്ന്. അഭിപ്രായങ്ങളൊക്കെ പറയുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. രണ്ട് കഥാ പാത്രങ്ങളേയും മികച്ചതാക്കാൻ ഈ പ്രതികരണത്തിലൂടെ സാധിക്കും. പക്ഷേ, എല്ലാവരുടേയും ഇഷ്ടകഥാപാത്രം ഗാഥയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഈ സ്നേഹം എന്നോടു കാട്ടണമെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. ഇതിനിടയിൽ ഒരുപാട് ഓഫറുകളൊക്കെ വരുന്നുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡബിൾ റോൾ കൂടിയായതോടെ കൂടുതൽ തിരക്കിലായി. ഇനിയെന്തായാലും ഇത് കഴിഞ്ഞിട്ടേയുള്ള അടുത്ത പ്രോജക്ട്. നല്ലൊരെണ്ണം ചെയ്യണമെന്നാണ് ആഗ്രഹം. അതോടൊപ്പം ജീവിതവും ആസ്വദിക്കണം. ഓടി നടന്നൊന്നും അഭിനയിക്കണമെന്ന് ആഗ്രഹമില്ല.

പ്രണയം ഞെട്ടിച്ചു. 

പ്രണയ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. സജിൻ മെഡിക്കൽ റെപ്പാണ്.തൃശൂർ അന്തിക്കാടാണ് പുള്ളിക്കാരന്റെ സ്ഥലം. വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് ഞങ്ങളിപ്പോൾ. 15 ദിവസത്തോളം ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിന് വരാറുണ്ട്. ബാക്കി ദിവസങ്ങളൊക്കെ അന്തിക്കാടാണ്. നീണ്ടനാളത്തെ പ്രണയശേഷമായിരുന്നു ഞങ്ങൾ ഒന്നിച്ചത്. സത്യത്തിൽ വിവാഹശേഷമാണ് പ്രണയകാലം എന്നു പറയാം. ഇനിയെന്ത് എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. പണ്ടും ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കുന്ന സ്വഭാവം എനിക്കില്ല. എല്ലാം വരുന്ന പോലെ വരട്ടെ. 

ശരിക്കും സുന്ദരി 

വിവാഹത്തിനു ശേഷം എല്ലാവരും പറയുന്നുണ്ട് രൂപത്തിൽ മാറ്റം വന്നുവെന്ന്. സത്യത്തിൽ രൂപത്തേക്കാൾ എന്റെ മനസിലാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പഴയതിനേക്കാൾ ബോൾഡാണ് ഞാനിപ്പോൾ. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കും ഷൂട്ടിംഗ് ലൊക്കേഷനിലേക്കു മൊക്കെ ഞാൻ തനിയെ തന്നെയാണ് പോകുന്നത്. മുമ്പായിരുന്നെങ്കിൽ അതിനൊക്കെ എനിക്ക് വീട്ടുകാരുടെ സപ്പോർട്ട് വേണമായിരുന്നു.സ്വഭാവത്തിലും കുറച്ച കൂടി പക്വത വന്നു. അതുപോലെ തന്നെ അഭിനേത്രി എന്ന നിലയിൽ കുറച്ച് കൂടി മെച്ചപ്പെടണമെന്ന് എനിക്ക് തന്നെ തോന്നി.അതിന്റെ ഭാഗമായിട്ടുള്ള മാറ്റങ്ങളിലാണിപ്പോൾ.

malayalam serial actress shafna personal details.tv serial actress shafna private photos, actress Shafna Nizam with her husband sajin family pics.actress Shafna Nizam cast and religion.Santhanam serial actor Sajin family

FUN FILLED Knanaya WEDDING - ക്നാനായ വിവാഹം

   Knanaya Community has special customs in connection with their marriage. The wedding ceremonies stress that marriage is not just a sacr...